22
April, 2026

A News 365Times Venture

22
Wednesday
April, 2026

A News 365Times Venture

ഇറാനെതിരെ ആണവായുധം പ്രയോഗിക്കാന്‍ ട്രംപ് ശ്രമിച്ചു? വെളിപ്പെടുത്തലുമായി മുന്‍ സി.എ.എ അനലിസ്റ്റ്; സിറ്റുവേഷന്‍ റൂമില്‍ പ്രവേശനം തടഞ്ഞ് സൈന്യം

Date:



Trending


ഇറാനെതിരെ ആണവായുധം പ്രയോഗിക്കാന്‍ ട്രംപ് ശ്രമിച്ചു? വെളിപ്പെടുത്തലുമായി മുന്‍ സി.എ.എ അനലിസ്റ്റ്; സിറ്റുവേഷന്‍ റൂമില്‍ പ്രവേശനം തടഞ്ഞ് സൈന്യം

വാഷിങ്ടണ്‍: ഇറാനെതിരെ ആണവായുധം പ്രയോഗിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ സൈനിക ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ അതില്‍ നിന്ന് തടഞ്ഞുവെന്നുമുള്ള ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ സി.എ.എ. അനലിസ്റ്റ്.

ഇറാനെതിരായ സൈനിക നടപടികളുമായി ബന്ധപ്പെട്ട് ട്രംപും സൈനിക നേതൃത്വവും തമ്മില്‍ വലിയ ഭിന്നത ഉടലെടുത്തെന്നും ട്രംപിനെ സിറ്റുവേഷന്‍ റൂമില്‍ നിന്നും സൈന്യം മനപൂര്‍വം ഒഴിവാക്കിയെന്നും മുന്‍ സി.എ.എ അനലിസ്റ്റായ ലാറി ജോണ്‍സണ്‍ അദ്ദേഹത്തിന്റെ പോഡ്കാസ്റ്റില്‍ പറഞ്ഞു.

ഏപ്രില്‍ 18 ശനിയാഴ്ച രാത്രി വൈറ്റ് ഹൗസില്‍ നടന്ന അടിയന്തര യോഗത്തില്‍ ട്രംപ് ആണവായുധ കോഡുകള്‍ ഉപയോഗിക്കാന്‍ താത്പ്പര്യപ്പെട്ടുവെന്ന് അദ്ദേഹം പോഡ്കാസ്റ്റില്‍ പറഞ്ഞു.

എന്നാല്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുകയും തടയുകയും ചെയ്തു. ഈ യോഗത്തിന് ശേഷം ജനറല്‍ കെയ്ന്‍ അതീവ ദുഃഖിതനായി പുറത്തേക്ക് വരുന്ന ചിത്രങ്ങള്‍ പ്രചരിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ അമേരിക്കന്‍ സൈനിക നിയമപ്രകാരം ജനറല്‍ കെയ്ന്‍ ഒരു ഉപദേശകന്‍ മാത്രമാണ്. പ്രസിഡന്റിന്റെ ആണവായുധ പ്രയോഗ തീരുമാനത്തെ നിയമപരമായി മറികടക്കാന്‍ മറ്റാര്‍ക്കും അധികാരമില്ലാത്തതിനാല്‍, ഈ ആരോപണം വസ്തുതാപരമായി നിലനില്‍ക്കില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ലാറി ജോണ്‍സണ്‍ തന്നെ പിന്നീട് തന്റെ ബ്ലോഗില്‍ ഈ വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണമില്ലെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.

ഇതിനൊപ്പം മറ്റൊരു വാര്‍ത്ത കൂടി പുറത്തുവന്നിരുന്നു. ഇറാനില്‍ കുടുങ്ങിയ അമേരിക്കന്‍ വ്യോമസേനാംഗങ്ങളെ രക്ഷിക്കാനുള്ള അതീവ നിര്‍ണ്ണായകമായ ഒരു സൈനിക നീക്കത്തിനിടെ ട്രംപിനെ സിറ്റുവേഷന്‍ റൂമില്‍ നിന്ന് സൈന്യം മനഃപൂര്‍വ്വം ഒഴിവാക്കിയെന്നായിരുന്നു വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ട്.

ആ സമയത്ത് ട്രംപ് അതീവ പ്രകോപിതനായ ഒരു അവസ്ഥയിലായിരുന്നെന്നും വെസ്റ്റ് വിങ്ങിലെ തന്റെ സഹായികളോട് അദ്ദേഹം മണിക്കൂറുകളോളം ആക്രോശിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും സ്രോതസ്സുകള്‍ വ്യക്തമാക്കുന്നു.

ട്രംപിന്റെ പെരുമാറ്റം സൈനിക നടപടിയെ ബാധിക്കുമെന്ന് ഭയന്ന ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് സിറ്റുവേഷന്‍ റൂമിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തി. അദ്ദേഹം നേരിട്ട് പങ്കെടുപ്പിക്കുന്നതിന് പകരം, അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ഫോണിലൂടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനാണ് സൈനിക നേതൃത്വം തീരുമാനിച്ചത്.

ഇറാനെതിരായ ആക്രമണം എളുപ്പത്തില്‍ ജയിക്കാവുന്ന ഒന്നാണെന്ന് ട്രംപ് അവകാശപ്പെട്ടപ്പോള്‍, വലിയ സൈനിക നീക്കം ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ജനറല്‍ കെയ്ന്‍ ശക്തമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു.

ആക്രമണം നടത്തിയാല്‍ അമേരിക്കന്‍ സൈനികര്‍ക്കുണ്ടായേക്കാവുന്ന വലിയ തോതിലുള്ള ജീവഹാനിയെയും നാശനഷ്ടങ്ങളെയു കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യുദ്ധത്തിന് ആവശ്യമായ വെടിക്കോപ്പുകളുടെയും മറ്റ് സൈനിക സാമഗ്രികളുടെയും ലഭ്യതയിലുള്ള കുറവും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നതായി വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മാത്രമല്ല ഇറാനെതിരായ സൈനിക നീക്കത്തിന്റെ ആഘാതം പ്രവചനാതീതമായിരിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു.

ഒരു സംസ്‌കാരത്തെ തന്നെ തുടച്ചുനീക്കും എന്നൊക്കെയുള്ള ട്രംപിന്റെ കടുത്ത യുദ്ധ പ്രസംഗങ്ങള്‍ക്ക് സൈനിക തലത്തില്‍ വിശദീകരണം നല്‍കാന്‍ കെയ്ന്‍ ഏറെ പ്രയാസപ്പെട്ടിരുന്നു.

ചുരുക്കത്തില്‍, ട്രംപ് ആണവായുധം പ്രയോഗിക്കാന്‍ ശ്രമിച്ചുവെന്നതിന് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും, പ്രസിഡന്റും അമേരിക്കന്‍ സൈനിക നേതൃത്വവും തമ്മില്‍ യുദ്ധകാര്യങ്ങളില്‍ വലിയ അന്തരമുണ്ടായിരുന്നുവെന്ന് തന്നെയാണ് ഈ റിപ്പോര്‍ട്ടുകള്‍ അടിവരയിടുന്നത്.

Content Highlight: General Dan Kaine obstructed Donald Trump from authorizing a nuclear strike against Iran during a tense White House meeting




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related