25
February, 2026

A News 365Times Venture

25
Wednesday
February, 2026

A News 365Times Venture

267 കിലോ സ്വര്‍ണം കടത്തിയ കേസ്: എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ നിരീക്ഷണത്തില്‍

Date:



ചെന്നൈ: 167 കോടി രൂപ വിലമതിക്കുന്ന 267 കിലോ സ്വര്‍ണം ഉള്‍പ്പെട്ട വന്‍ സ്വര്‍ണക്കടത്ത് റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിപുലീകരിച്ചു. കേസുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.

Read Also: മുളക് ചതക്കാനും ആണിയടിക്കാനും വീട്ടമ്മ 20 കൊല്ലമായി ഉപയോഗിച്ചത് ഗ്രനേഡ്! വിവരമറിഞ്ഞ് ബോംബ് സ്‌ക്വാഡ് പാഞ്ഞെത്തി

ജൂണ്‍ 29-ന്, ചെന്നൈ എയര്‍ ഇന്റലിജന്‍സ് യൂണിറ്റിലെ ഉദ്യോഗസ്ഥര്‍, പ്രത്യേക രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, ട്രാന്‍സിറ്റ്/ഡിപ്പാര്‍ച്ചര്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന എയര്‍ബസ് ഷോപ്പില്‍ നിന്ന് മുഹമ്മദ് സാബിര്‍ അലി എന്ന ഒരു സെയില്‍സ് എക്‌സിക്യൂട്ടീവിനെ തടഞ്ഞു. പരിശോധനയില്‍, സെയില്‍സ് എക്‌സിക്യൂട്ടീവിന്റെ മലാശയത്തില്‍ ഒളിപ്പിച്ച മൂന്ന് കെട്ടുകളോളം സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ചത് കണ്ടെടുത്തു.

കൂടുതല്‍ അന്വേഷണത്തില്‍, സാബിര്‍ അലിയും മറ്റ് ഏഴ് വ്യക്തികളും ശ്രീലങ്കന്‍ സിന്‍ഡിക്കേറ്റ് റിക്രൂട്ട് ചെയ്തതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. അണ്ണാ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഇന്റര്‍നാഷണല്‍ ഡിപ്പാര്‍ച്ചര്‍ ഏരിയയിലെ എയര്‍ഹബ് വാടകയ്ക്കെടുക്കാന്‍ വിദ്വേദ പിആര്‍ജിയുമായി കരാറില്‍ ഏര്‍പ്പെട്ട് സിന്‍ഡിക്കേറ്റ് ഹവാല പണം തട്ടിയെടുക്കുകയായിരുന്നു.

മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തി എയര്‍ഹോസ്റ്റസ്
ട്രാന്‍സിറ്റ് യാത്രക്കാര്‍ വഴി ഡിപ്പാര്‍ച്ചര്‍ ഏരിയയിലെ കടയിലേക്കോ ടോയ്ലറ്റിലേക്കോ പേസ്റ്റ് രൂപത്തിലാക്കി സ്വര്‍ണം കൊണ്ടുവന്ന് കടത്തുകയായിരുന്നു. തുടര്‍ന്ന് മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം വിമാനത്താവളത്തിന് പുറത്തേക്ക് കടത്തുകയായിരുന്നു.

രണ്ട് മാസത്തിനിടെ 167 കോടി രൂപ വിലമതിക്കുന്ന 267 കിലോ സ്വര്‍ണം ഇത്തരത്തില്‍ കടത്തിയതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related