21
February, 2026

A News 365Times Venture

21
Saturday
February, 2026

A News 365Times Venture

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം മുതല്‍ നിരക്ക് ഏകീകൃതമാക്കല്‍ വരെ: ജിഎസ്ടി കൗണ്‍സില്‍ യോഗ തീരുമാനങ്ങള്‍ ഇങ്ങനെ

Date:


ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സിലിന്റെ 54-ാമത് യോഗം തിങ്കളാഴ്ച ന്യൂഡല്‍ഹിയിലെ സുഷമ സ്വരാജ് ഭവനില്‍ സമാപിച്ചു. മെഡിക്കല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ ജിഎസ്ടി നിരക്ക് കുറയ്ക്കുന്നതിനുള്ള പുതിയ ജിഒഎം, വിദേശ എയര്‍ലൈന്‍ കമ്പനികളുടെ സേവനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള ഇളവ്, കാന്‍സര്‍ മരുന്നുകളുടെ നിരക്ക് കുറയ്ക്കല്‍, നാംകീന്‍ എന്നിവ ധനമന്ത്രിയുടെ നേതൃത്വത്തിലുള്ള കൗണ്‍സില്‍ എടുത്ത പ്രധാന തീരുമാനങ്ങളില്‍ ഉള്‍പ്പെടുന്നു.

ചില കാന്‍സര്‍ മരുന്നുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചതായി തിങ്കളാഴ്ച ജിഎസ്ടി കൗണ്‍സിലിന്റെ യോഗത്തില്‍ അധ്യക്ഷയായ നിര്‍മല സീതാരാമന്‍ പറഞ്ഞു. കൗണ്‍സില്‍ നാംകീനിന്റെ നിരക്ക് 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറച്ചതായും അവര്‍ പറഞ്ഞു.

കഴിഞ്ഞ ആറ് മാസത്തിനിടെ ഓണ്‍ലൈന്‍ ഗെയിമിംഗില്‍ നിന്നുള്ള വരുമാനം 412 ശതമാനം വര്‍ധിച്ചതായും ധനമന്ത്രി പറഞ്ഞു.

 

3. മെഡിക്കല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്

മെഡിക്കല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ ജിഎസ്ടി നിരക്ക് കുറയ്ക്കുന്നതിന് പുതിയ ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സ് (ജിഒഎം) രൂപീകരിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചതായി ധനമന്ത്രി അറിയിച്ചു. ബീഹാര്‍ ഉപമുഖ്യമന്ത്രിയാണ് ഇതിന് നേതൃത്വം നല്‍കുക, പക്ഷേ ഈ പരിമിതമായ ആവശ്യത്തിനായി പുതിയ അംഗങ്ങളെ ചേര്‍ക്കും.

ഒക്ടോബര്‍ അവസാനത്തോടെ റിപ്പോര്‍ട്ട് സമര്പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നവംബറില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്തിമരൂപം നല്‍കുമെന്നും സീതാരാമന്‍ പറഞ്ഞു.

4.നാംകീന്‍ ലഘുഭക്ഷണങ്ങള്‍ക്ക് വില കുറയും

തിരഞ്ഞെടുത്ത ലഘുഭക്ഷണങ്ങളുടെ നികുതി 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു.

5. വിദേശ വിമാനക്കമ്പനികള്‍ക്ക് ആശ്വാസം

ന്യൂഡല്‍ഹിയില്‍് ചേര്‍ന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സിലിന്റെ 54-ാമത് യോഗത്തിലാണ് വിദേശ വിമാനക്കമ്പനികളുടെ സേവനങ്ങള്‍് ഇറക്കുമതി ചെയ്യുന്നത് ഒഴിവാക്കാന്‍ തീരുമാനിച്ചത്.

6. സര്‍ക്കാര്‍ സ്ഥാപിത സര്‍വകലാശാലകളെ ഒഴിവാക്കി
കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ നിയമങ്ങളാല്‍ സ്ഥാപിതമായ സര്‍വകലാശാലകളെയും ഗവേഷണ കേന്ദ്രങ്ങളെയും ഗവേഷണ ധനസഹായത്തിന് ചരക്ക് സേവന നികുതി (ജിഎസ്ടി) അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കും.

ഈ സ്ഥാപനങ്ങള്‍ക്ക് ജിഎസ്ടി ബാധ്യതയില്ലാതെ പൊതു, സ്വകാര്യ സ്രോതസ്സുകളില്‍ നിന്ന് ഗവേഷണ ഫണ്ട് സ്വീകരിക്കാമെന്ന് യോഗത്തില്‍ വ്യക്തമാക്കി.

 

7. സെസ് സംബന്ധിച്ച ജിഒഎം

2026 മാര്‍ച്ച് വരെ പ്രതീക്ഷിക്കുന്ന മൊത്തം സെസ് പിരിവ് 8.66 ലക്ഷം കോടി രൂപയാണെന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ വെളിപ്പെടുത്തി. വായ്പാ തിരിച്ചടവ് തീര്‍പ്പാക്കിയ ശേഷം ഏകദേശം 40,000 കോടി രൂപയുടെ മിച്ചമാണ് പ്രതീക്ഷിക്കുന്നത്.

നഷ്ടപരിഹാര സെസ് സംബന്ധിച്ച നിലപാട് യോഗത്തില്‍ സമഗ്രമായി ചര്‍ച്ച ചെയ്തതായി സീതാരാമന്‍ സ്ഥിരീകരിച്ചു. 2026 മാര്‍ച്ചിന് ശേഷം സെസിന്റെ ഉദ്ദേശ്യം തീരുമാനിക്കാന്‍ ഒരു ജിഒഎം രൂപീകരിക്കുമെന്നും അവര്‍ പറഞ്ഞു.

ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തിലുള്ള ജിഎസ്ടി കൗണ്‍സില്‍ സംയോജിത ചരക്ക് സേവന നികുതി (ഐജിഎസ്ടി) ബാലന്‍സുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്ത അധിക ഐജിഎസ്ടി വീണ്ടെടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നെഗറ്റീവ് ഐജിഎസ്ടി ബാലന്‍സ് പരിഹരിക്കുന്നതിന് റവന്യൂ അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിക്കാന്‍ ജിഎസ്ടി പാനല്‍ തീരുമാനിച്ചു.

 

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ധനമന്ത്രിമാര്‍ക്കൊപ്പം ധനമന്ത്രാലയത്തിലെ പ്രധാന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related