21
February, 2026

A News 365Times Venture

21
Saturday
February, 2026

A News 365Times Venture

ബംഗ്ലാദേശിലെ ഇപ്പോഴത്തെ അരക്ഷിതാവസ്ഥയില്‍ മുമ്പ് ഹൈന്ദവ സമൂഹം നേരിട്ട പീഡനം ഓര്‍ത്തെടുത്ത് അന്നത്തെ ഇരകള്‍

Date:


ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം, ബംഗ്ലാദേശിലെ സാമൂഹിക-രാഷ്ട്രീയ കാലാവസ്ഥ പലപ്പോഴും അതിര്‍ത്തിയിലുടനീളം അലയൊലികള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇത് അയല്‍ സംസ്ഥാനമായ പശ്ചിമ ബംഗാളിനെ ഗണ്യമായി ബാധിച്ചു. വിഭജനത്തെ ചുറ്റിപ്പറ്റിയുള്ള പ്രക്ഷുബ്ധമായ സംഭവങ്ങള്‍ ബംഗ്ലാദേശില്‍ നിന്ന് ദശലക്ഷക്കണക്കിന് ആളുകളെ പലായനം ചെയ്യുന്നതിലേക്ക് നയിച്ചു, അവര്‍ പശ്ചിമ ബംഗാള്‍, ത്രിപുര, അസം, മേഘാലയ തുടങ്ങിയ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അഭയം തേടി. തങ്ങളുടെ ജീവിതം പുനര്‍നിര്‍മ്മിക്കാമെന്ന പ്രതീക്ഷയുമായാണ് പലരും എത്തിയതെങ്കിലും ‘അഭയാര്‍ഥി’ എന്ന സ്ഥിരമായ ലേബല്‍ വഹിച്ചു.

പതിറ്റാണ്ടുകള്‍ക്ക് ശേഷം, ബംഗ്ലാദേശ് പുതിയ അശാന്തി നേരിടുകയും ന്യൂനപക്ഷ സമുദായങ്ങള്‍ അരക്ഷിതാവസ്ഥ നേരിടുകയും ചെയ്യുമ്പോള്‍ ബംഗാളി ഹിന്ദുക്കള്‍് അവരുടെ ആശങ്കകള്‍ പ്രകടിപ്പിക്കുകയും അയല്‍ രാജ്യത്തെ ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.

ഭൂതകാലത്തിലെ അതിക്രമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നിരവധി ബംഗാളിലെ ഹൈന്ദവ സമൂഹം അന്ന് അവര്‍ നേരിട്ട അക്രമങ്ങളും പ്രശ്‌നങ്ങളും ഓര്‍ത്തെടുത്തു.

1971 ല്‍ ഇന്ത്യയിലേക്ക് പലായനം ചെയ്ത സുശീല്‍ ഗംഗോപാധ്യായ ബംഗ്ലാദേശിലെ നൗഖാലി ജില്ലയിലെ തന്റെ സമ്പന്നമായ ജീവിതത്തെക്കുറിച്ച് അനുസ്മരിച്ചു. ‘ഞങ്ങള്‍ക്ക് ഒരു വലിയ കുടുംബവും വിശാലമായ ഭൂമിയും ഉണ്ടായിരുന്നു. എന്നാല്‍ വിമോചന യുദ്ധസമയത്ത് പാകിസ്താന്‍ സൈന്യവും റസാഖറുകളും ഞങ്ങളെ ആക്രമിച്ചു. വീടുകള്‍ അഗ്‌നിക്കിരയാക്കപ്പെട്ടു, പലരും ക്രൂരമായി കൊല്ലപ്പെട്ടു,’ അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യാനന്തരം ഹ്രസ്വമായ തിരിച്ചുവരവിനുശേഷം, ഭൂരിപക്ഷ സമുദായത്തില്‍ നിന്നുള്ള നിരന്തരമായ ശത്രുത അദ്ദേഹത്തെ ഇന്ത്യയില്‍ സ്ഥിര അഭയം തേടാന്‍ നിര്‍ബന്ധിതരാക്കി.

നിലവിലെ സാഹചര്യത്തെക്കുറിച്ച് സുശീല്‍ അഗാധമായ ദുഃഖം പ്രകടിപ്പിച്ചു, ‘ബംഗ്ലാദേശില്‍ അടുത്തിടെ നടന്ന സംഭവങ്ങള്‍ കാണുന്നത് ഹൃദയഭേദകമാണ്. ഗര്‍ഭിണിയായ സ്ത്രീയെ വയറ്റില്‍ ചവിട്ടുന്നതിന്റെ ദൃശ്യങ്ങള്‍ ഞാന്‍ കണ്ടു; അത്തരം ക്രൂരത സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തതാണ്. ഒരു ഇന്ത്യക്കാരനെന്ന നിലയില്‍, നമ്മുടെ തദ്ദേശീയരായ സഹോദരങ്ങളെ രക്ഷിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. അവിടെ ഹിന്ദുക്കളോട് മോശമായി പെരുമാറുന്നത് തുടരുകയാണെങ്കില്‍, ബംഗ്ലാദേശില്‍ ഒരു ‘ക്വിറ്റ് ഇന്ത്യ’ പ്രസ്ഥാനം പരിഗണിക്കേണ്ടിവരും’, അദ്ദേഹം ചൂണ്ടിക്കാട്ടി.

1971-ലെ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും ഉജ്ജ്വലമാണ്. ‘എനിക്ക് പത്തോ പന്ത്രണ്ടോ വയസ്സേ ഉണ്ടായിരുന്നുള്ളൂ. റസാക്കര്‍മാര്‍ ഞങ്ങളെ പീഡിപ്പിച്ചു, പുരുഷന്മാരെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ നദികളിലേക്ക് വലിച്ചെറിഞ്ഞു, ഞങ്ങളുടെ അമ്മമാരെ ദ്രോഹിച്ചു. പാകിസ്താന്‍ സൈന്യം നിരവധി സ്ത്രീകളെ ഗര്‍ഭിണികളാക്കി. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും ആ മുറിവുകള് അവശേഷിക്കുന്നു’, സുശീല്‍ ഗംഗോപാധ്യായ സങ്കടത്തോടെ പറഞ്ഞു.

അന്നത്തെ ക്രൂരമായ അനുഭവം പങ്കുവെച്ച് അനിമ ദാസ് പറയുന്നു. ‘ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്യുമ്പോള്‍ ഗര്‍ഭിണിയായിരുന്നു. എന്റെ മകന്‍ ചെറുപ്പമായിരുന്നു, എന്റെ മകള്‍ എന്റെ ഗര്‍ഭപാത്രത്തിലായിരുന്നു. രാജ്യം സംഘര്‍ഷത്തില്‍ മുങ്ങിപ്പോയി. വീടുകള്‍ അഗ്‌നിക്കിരയായി. ഭയം കാരണം എന്റെ ഭര്‍ത്താവിന്റെ പിതാവ് ഞങ്ങളെ ഇന്ത്യയിലേക്ക് അയച്ചു.’ അവര്‍ പറഞ്ഞു.

ന്യൂടൗണിനടുത്ത് താമസിക്കുന്ന റാഷോമോയ് ബിശ്വാസ് 1971 ന് ശേഷമുള്ള പീഡനങ്ങള്‍ വിവരിച്ചു. ‘ഹിന്ദുവാകുന്നത് കുറ്റകരമാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷവും ഒരു വിശ്രമവും ഉണ്ടായില്ല. പാക് സൈന്യം ഞങ്ങളെ ലക്ഷ്യമിട്ടു, ഹിന്ദു വീടുകള്‍ ആക്രമണത്തിന് അടയാളപ്പെടുത്തി. റാഷോമോയ് ബിശ്വാസ് പറഞ്ഞു.

‘എന്റെ കുടുംബം രാത്രികള്‍ ഒളിച്ചിരുന്നു, പലപ്പോഴും ഭക്ഷണമില്ലാതെ. ഞങ്ങള്‍ ഇപ്പോള്‍ ഇന്ത്യയില്‍ സമാധാനത്തോടെ ജീവിക്കുമ്പോള്‍, ഞങ്ങളുടെ ബന്ധുക്കളില്‍ പലരും ബംഗ്ലാദേശിലാണ്. അവിടത്തെ ഹിന്ദുക്കള്‍ക്ക് ഭയമില്ലാതെ ജീവിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാനും വിഷയങ്ങളില്‍ ഇടപെടാനും ഞങ്ങള്‍ ഇന്ത്യന്‍ സര്ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു’ , ബിശ്വാസ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

രാജ്യത്തെ നാണംകെടുത്താന്‍ രാഹുലിന്റെ നിര്‍ദേശപ്രകാരം ആസൂത്രണം ചെയ്തത്; എ.ഐ. സമ്മിറ്റിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ബി.ജെ.പി

ന്യൂദല്‍ഹി: എ. ഐ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ യൂത്ത് കോണ്‍ഗ്രസ്...