15
February, 2026

A News 365Times Venture

15
Sunday
February, 2026

A News 365Times Venture

ഉക്രൈന്‍ വിട്ടുവീഴ്ച ചെയ്യണം; റഷ്യയല്ല, ട്രംപാണ് സമ്മര്‍ദം ചെലുത്തുന്നതെന്ന് സെലന്‍സ്‌കി

Date:

ഉക്രൈന്‍ വിട്ടുവീഴ്ച ചെയ്യണം; റഷ്യയല്ല, ട്രംപാണ് സമ്മര്‍ദം ചെലുത്തുന്നതെന്ന് സെലന്‍സ്‌കി

മ്യൂണിക്ക്: റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി യു.എസ് പ്രസിന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാഗത്തുനിന്നും സമ്മര്‍ദമുണ്ടെന്ന് അന്താരാഷ്ട്ര വേദിയില്‍ തുറന്നുപറഞ്ഞ് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി.

റഷ്യ-ഉക്രൈന്‍-യു.എസ് ത്രികക്ഷി ചര്‍ച്ചകളില്‍ എല്ലായ്‌പ്പോഴും വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ ഉക്രൈനോടാണ് ആവശ്യപ്പെടുന്നതെന്നും ഇതില്‍ ആശങ്കയുണ്ടെന്നും സെലന്‍സ്‌കി പറഞ്ഞു. മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത ആഴ്ചകളിലും ത്രിരാഷ്ട്ര സമ്മേളനങ്ങള്‍ സമാധാനം പുനസ്ഥാപിക്കാന്‍ സഹായകരമാകുമെന്നാണ് ഉക്രൈന്റെ പ്രതീക്ഷ. എന്നാല്‍, പലപ്പോഴും ഇരുകക്ഷികളും തീര്‍ത്തും വ്യത്യസ്തമായ കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നതായാണ് തങ്ങള്‍ക്ക് തോന്നാറുള്ളതെന്നും സത്യസന്ധമായാണ് ഇക്കാര്യം പറയുന്നതെന്നും സെലന്‍സ്‌കി പറഞ്ഞു.

കഴിഞ്ഞദിവസം സമാധാനം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കാനായി ശ്രമിക്കുമ്പോള്‍ ആ അവസരം നഷ്ടപ്പെടുത്തരുതെന്ന് പറഞ്ഞ യു.എസ് പ്രസിഡന്റ് തന്നില്‍ സമ്മര്‍ദം ചെലുത്തുന്നതായാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിട്ടുവീഴ്ചകള്‍ ചെയ്യണമെന്ന് യു.എസ് പറയുന്നുണ്ട്. എന്നാല്‍ അത് റഷ്യയോടല്ല, ഉക്രൈനോടാണ് പറയുന്നത്. എങ്കിലും തുടര്‍ന്നും ചര്‍ച്ചകളില്‍ യു.എസ് പങ്കാളികളാകുമെന്നാണ് പ്രതീക്ഷ. മാറ്റിനിര്‍ത്തപ്പെട്ട യൂറോപ്പിനും വലിയ പങ്ക് വഹിക്കാന്‍ അവസരം ലഭിക്കുമെന്നും സെലന്‍സ്‌കി പറഞ്ഞു.

കഴിഞ്ഞയാഴ്ച അബുദാബിയില്‍ യു.എസിന്റെ മധ്യസ്ഥതയില്‍ നടന്ന യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട രണ്ട് റൗണ്ട് സമാധാന ചര്‍ച്ചകളിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. ചര്‍ച്ച ക്രിയാത്മകമായിരുന്നെന്ന് യു.എസ് പ്രതികരിച്ചിരുന്നു.

Content Highlight: Pressure from US and Trump says Zelensky




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related