15
February, 2026

A News 365Times Venture

15
Sunday
February, 2026

A News 365Times Venture

അമൃത്പാൽ സിംഗ് വീണ്ടും പഞ്ചാബ് പോലീസിൽ നിന്ന് രക്ഷപ്പെട്ടു

Date:

നാലുപാടും വലവിരിച്ച് കാത്തിരിക്കുന്ന പഞ്ചാബ് പോലീസിന്റെ കണ്ണുവെട്ടിച്ച് അമൃത്പാൽ സിംഗ് വീണ്ടും രക്ഷപ്പെട്ടു. ഹോഷിയാർപൂർ ജില്ലയിൽ നടത്തിയ തിരച്ചിലിനിടെയാണ് ഖാലിസ്ഥാൻ വിഘടനവാദി അമൃത്പാൽ സിംഗും സഹായി പപൽപ്രീത് സിംഗും പോലീസിന്റെ വിരൽത്തുമ്പിലൂടെ വഴുതിപ്പോയത്. അമൃത്പാലിന്റെ രണ്ട് അനുയായികളെ രക്ഷപ്പെടുന്നതിനിടെ പൊലീസ് പിടികൂടി. ഇരുവരും പഞ്ചാബ് സ്വദേശികളാണെങ്കിലും ഉത്തർപ്രദേശിലെ ലഖിംപൂരിലാണ് താമസം.

അമൃത്പാൽ സിംഗും സഹായി പപൽപ്രീത് സിംഗും ഫഗ്വാരയിൽ നിന്ന് ഹോഷിയാർപൂരിലേക്ക് വന്നുകൊണ്ടിരുന്ന ഇന്നോവ കാറിനെ പിന്തുടരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാൽ മെഹ്തിയാനയിലെ ഒരു ഗുരുദ്വാരയ്ക്ക് സമീപം കാർ ഉപേക്ഷിച്ച് ഇരുവരും രക്ഷപ്പെടുകയായിരുന്നു.

തിരച്ചിലുകൾക്കിടയിൽ അമൃത്പാൽ സിംഗ് മാർച്ച് 21 ന് കിഴക്കൻ ഡൽഹിയിലെ മധു വിഹാറിൽ നടക്കുന്നത് കാണിക്കുന്ന പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ദൃശ്യങ്ങളിൽ കാണുന്നയാൾ യഥാർത്ഥത്തിൽ അമൃത്പാൽ സിംഗ് ആണെന്നും അദ്ദേഹത്തെ പിന്തുടരുന്നത് അദ്ദേഹത്തിന്റെ അടുത്ത സഹായി പപാൽപ്രീത് സിംഗ് ആണെന്നും പഞ്ചാബ് പോലീസിന്റെയും രഹസ്യാന്വേഷണ ഏജൻസികളുടെയും വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് സ്ഥിരീകരിച്ചു.

സംഘർഷം വ്യാപിപ്പിക്കൽ, കൊലപാതകശ്രമം, ആക്രമണശ്രമം, പോലീസ് ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകരുടെ നിയമാനുസൃത ഡിസ്ചാർജ് ഡ്യൂട്ടി തടസ്സപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട് അമൃത്പാലിന്റെ അനുയായികളെ പോലീസ് അറസ്റ് ചെയ്തിട്ടുണ്ട്. ചിലർക്കെതിരെ ദേശീയ സുരക്ഷാ നിയമം ഉൾപ്പെടെ ചുമത്തിയിട്ടുണ്ട്.

ഐഎസ്ഐ ബന്ധം

അമൃത്പാൽ സിംഗുമായി ബന്ധമുള്ള അഞ്ച് പേർക്കെതിരെ കർശനമായ ദേശീയ സുരക്ഷാ നിയമം ചുമത്തിയതിനാൽ പഞ്ചാബ് പോലീസ് ഐഎസ്‌ഐ ബന്ധവും ഇതിൽ പരിശോധിക്കുന്നുണ്ട്. ദേശീയ സുരക്ഷയ്‌ക്കോ പൊതു ക്രമസമാധാനത്തിനോ ഭീഷണിയായേക്കാവുന്ന ആരെയും തടങ്കലിൽ വയ്ക്കാൻ അനുവദിക്കുന്ന എൻഎസ്‌എ ചുമത്തിയ അഞ്ചുപേരിൽ അമൃത്പാലിന്റെ അമ്മാവൻ ഹർജിത് സിംഗും ഉൾപ്പെടുന്നു.

നിലവിൽ അസമിലെ ദിബ്രുഗഡിലുള്ള സെൻട്രൽ ജയിലിലാണ് ഹർജിത് സിംഗ് ഒഴികെയുള്ള നാല് പേരെ പാർപ്പിച്ചിരിക്കുന്നത്. ഹർജിത് സിംഗിനെയും ഇവിടേക്ക് മാറ്റുമെന്നാണ് അറിയിച്ചിട്ടുള്ളത്. തന്റെ ലൈസൻസുള്ള 32 ബോർ പിസ്‌റ്റളും, ഒന്നേകാൽ ലക്ഷം രൂപയും ഒരു മെഴ്‌സിഡസ് കാറിൽ ഹർജിത് സിംഗ് ഹാജരാക്കുന്നത് അന്ന് ചിത്രീകരിച്ച വീഡിയോയിൽ കാണാം.

എകെഎഫ് എന്നെഴുതിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും മറ്റ് ആയുധങ്ങളും പോലീസ് ഈ ഓപ്പറേഷനിൽ കണ്ടെടുത്തിരുന്നു. അതേസമയം, വാരിസ് പഞ്ചാബ് ഡിക്കെതിരായ നടപടിയിൽ ഇതുവരെ ആറ് എഫ്‌ഐആറുകൾ രജിസ്‌റ്റർ ചെയ്യുകയും 114 പേരെ അറസ്‌റ്റ് ചെയ്യുകയും, പത്ത് ആയുധങ്ങളും, 430 വെടിയുണ്ടകളുംപിടിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ട്. ഇതിനൊപ്പം അമൃത്പാൽ സിംഗിന്റെ ഗ്രൂപ്പിന്റെ സാമ്പത്തിക ഉറവിടവും പരിശോധിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related