17
February, 2026

A News 365Times Venture

17
Tuesday
February, 2026

A News 365Times Venture

ഹമാസുമായുള്ള പോരാട്ടം അവസാനിപ്പിക്കാത്തതെന്ത്? മൂന്ന് ലക്ഷ്യങ്ങളാണുള്ളതെന്ന് നെതന്യാഹു

Date:


ഗാസ: വെടിനിർത്തലിന് വേണ്ടിയുള്ള അന്താരാഷ്ട്ര സമ്മർദങ്ങൾ ഇസ്രായേൽ അവഗണിച്ചു. ഹമാസുമായുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു വീണ്ടും ആവർത്തിച്ചു. വൻതോതിലുള്ള അന്താരാഷ്ട്ര സമ്മർദ്ദത്തിനും യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കർശന മുന്നറിയിപ്പിനുമിടയിൽ ആണ് ഹമാസിന് മുന്നിൽ തലകുനിക്കില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കിയത്. ഹമാസിനെ വരുതിയിലാക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണ് നെതന്യാഹു.

മൂന്ന് കാര്യങ്ങളാണ് നെതന്യാഹു പറയുന്നത്. ‘ഹമാസിനെ ഉന്മൂലനം ചെയ്യുക, എല്ലാ ബന്ദികളെ മോചിപ്പിക്കുക, ഗാസ വീണ്ടും ഭീകരതയുടെ കേന്ദ്രമായി മാറില്ലെന്ന് ഉറപ്പാക്കുക’ എന്നിവയാണ് തങ്ങളുടെ ലക്ഷ്യമെന്നായിരുന്നു നെതന്യാഹു പറഞ്ഞത്.

അതിനിടെ, ‘സിവിലിയന്മാർ കൊല്ലപ്പെടുന്നു’ എന്ന് ഊന്നിപ്പറയുന്ന ‘ഉടനടിയുള്ളതും നീണ്ടുനിൽക്കുന്നതുമായ’ ഉടമ്പടിക്ക് ഫ്രാൻസ് ആഹ്വാനം ചെയ്തു. തുടർന്ന് യു.കെയും ജർമ്മനിയും യുദ്ധത്തിലെ വൻതോതിലുള്ള സിവിലിയൻ സംഖ്യയിൽ ഖേദം പ്രകടിപ്പിച്ചു. ഇസ്രായേലിന്റെ ബോംബാക്രമണം ഗാസയുടെ ഭൂരിഭാഗവും നശിച്ചു. യു.എൻ കണക്ക് പ്രകാരം 1.9 ദശലക്ഷം ഗാസക്കാർ യുദ്ധം മൂലം കുടിയൊഴിപ്പിക്കപ്പെട്ടു. അൽഷിഫയിൽ ആയിരക്കണക്കിന് രോഗികൾ ആണ് ഓരോ ദിവസവും ചികിത്സയ്ക്കായി എത്തുന്നത്. വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും കടുത്ത ക്ഷാമത്തിനിടയിൽ പതിനായിരക്കണക്കിന് കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾ ആശുപത്രി കെട്ടിടവും പരിസരവും അഭയത്തിനായി ഉപയോഗിക്കുമ്പോൾ, മുറിവുകൾ തുന്നിക്കെട്ടിയ രോഗികൾ തറയിൽ കിടക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related