21
February, 2026

A News 365Times Venture

21
Saturday
February, 2026

A News 365Times Venture

തീവ്രവാദികളെയും അക്രമികളെയും പ്രകോപിപ്പിക്കുന്നു, മമത ബാനർജിയുടെ പ്രസ്താവനയ്ക്കെതിരെ ബം​ഗ്ലാദേശ്

Date:


ധാക്ക: ബം​ഗ്ലാദേശിൽ നിന്നുള്ള അഭയാർത്ഥികളെ സ്വീകരിക്കുമെന്ന പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസ്താവനയിൽ അതൃപ്തി പ്രകടിപ്പിച്ച് ബംഗ്ലാദേശ് സർക്കാർ. ബംഗ്ലാദേശിലെ സ്ഥിതിഗതികളെക്കുറിച്ച് മമത ബാനർജി നടത്തിയ അഭിപ്രായത്തിൽ ബംഗ്ലാദേശ് സർക്കാർ ഇന്ത്യൻ ഹൈക്കമ്മീഷനോട് ശക്തമായ എതിർപ്പ് അറിയിച്ചു എന്നാണ് റിപ്പോർട്ട്. ബം​ഗ്ലാദേശ് വിട്ടുവരുന്നവർക്ക് അഭയം നൽകുമെന്ന പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയുടെ ഉറപ്പ് തീവ്രവാദികളെയും അക്രമികളെയും പ്രകോപിപ്പിച്ചേക്കാമെന്നും ബംഗ്ലാദേശ് സർക്കാർ പറഞ്ഞു.

അക്രമബാധിത ബംഗ്ലാദേശിൽ നിന്നുള്ള ആളുകൾ “നമ്മുടെ വാതിലിൽ മുട്ടിയാൽ” സർക്കാർ അഭയം നൽകുമെന്നായിരുന്നു ജൂലൈ 21 ന് തൃണമൂൽ കോൺഗ്രസിൻ്റെ മെഗാ ‘രക്തസാക്ഷി ദിന’ റാലിയിൽ സംസാരിക്കവെ മമത പറഞ്ഞത്. “മറ്റൊരു രാജ്യമായതിനാൽ ബംഗ്ലാദേശിനെക്കുറിച്ച് എനിക്ക് ഒന്നും സംസാരിക്കാൻ കഴിയില്ല. ഇന്ത്യൻ സർക്കാർ അതിനെക്കുറിച്ച് സംസാരിക്കും. എന്നാൽ നിസ്സഹായരായ ആളുകൾ ബംഗ്ലാദേശിൽ നിന്ന് ബംഗാളിൻ്റെ വാതിലിൽ മുട്ടിയാൽ ഞങ്ങൾ അവർക്ക് അഭയം നൽകും. യുഎൻ പ്രമേയമുണ്ട്. അഭയാർത്ഥികളെ ബഹുമാനിക്കുന്നു,” മമത ബാനർജി പറഞ്ഞു.

തൃണമൂൽ കോൺഗ്രസ് മേധാവി പിന്നീട് ഒരു ട്വീറ്റിലും ഈ വാഗ്ദാനം ആവർത്തിച്ചു. “പ്രശ്‌നബാധിതമായ ബംഗ്ലാദേശിൽ നിന്ന് നൂറുകണക്കിന് വിദ്യാർത്ഥികളും മറ്റുള്ളവരും പശ്ചിമ ബംഗാളിലേക്ക്/ഇന്ത്യയിലേക്ക് മടങ്ങുകയാണ്. മടങ്ങിയെത്തിയവർക്ക് എല്ലാ സഹായവും നൽകാൻ ഞാൻ ഞങ്ങളുടെ സംസ്ഥാന ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ഏകദേശം 300 വിദ്യാർത്ഥികൾ ഇന്ന് ഹില്ലി അതിർത്തിയിൽ എത്തി. അവർ സുരക്ഷിതമായി അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോയി: എന്നിരുന്നാലും, അവരിൽ 35 പേർക്ക് സഹായം ആവശ്യമാണ്, ഞങ്ങൾ അവർക്ക് അടിസ്ഥാന സൗകര്യങ്ങളും സഹായവും നൽകി”.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related