3
September, 2026

A News 365Times Venture

3
Thursday
September, 2026

A News 365Times Venture

പിന്നോട്ടില്ല, ഫലസ്തീനികളെ ഗസയില്‍ നിന്ന് ഒഴിപ്പിക്കുക തന്നെയാണ് ലക്ഷ്യം: ഇസ്രഈല്‍ കാറ്റ്‌സ്

Date:

ടെല്‍ അവീവ്: ഗസയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കാനുള്ള പദ്ധതിയില്‍ നിന്ന് ഇസ്രഈല്‍ പിന്നോട്ടില്ലെന്ന് പ്രതിരോധമന്ത്രി ഇസ്രഈല്‍ കാറ്റ്‌സ്.

ഗസയ്ക്ക് യഥാര്‍ഥ പരിഹാരം കാണണമെങ്കില്‍ ഫലസ്തീനികള്‍ ഇവിടം വിട്ട് പോകേണ്ടത് അനിവാര്യമാണെന്ന് കാറ്റ്‌സ് പറഞ്ഞതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രഈലില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് കാറ്റ്‌സിന്റെ പ്രതികരണം.

ഗസയില്‍നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുന്നതിനുള്ള പദ്ധതി ഇപ്പോഴും ചര്‍ച്ചയിലാണെന്നും അമേരിക്കയുടെ പിന്തുണ ലഭിക്കുന്ന ഘട്ടത്തില്‍ അത് നടപ്പാക്കാന്‍ ഇസ്രഈല്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പദ്ധതി റദ്ദാക്കിയിട്ടില്ലെന്നും നിലവില്‍ മരവിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റ് രാജ്യങ്ങളുടെ സഹകരണം ഉറപ്പാക്കാന്‍ അമേരിക്കയുടെ പിന്തുണ ആവശ്യമാണെന്നും കാറ്റ്‌സ് കൂട്ടിച്ചേര്‍ത്തു. ഗസയിലെ ജനസംഖ്യ കുറയ്ക്കുകയെന്ന ലക്ഷ്യമാണ് കാറ്റ്‌സിന്റേതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഫലസ്തീനികള്‍ ഗസയില്‍ തുടരുന്നതിന് പകരം മറ്റ് രാജ്യങ്ങളിലേക്ക് പോകാനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് ഇസ്രഈലിന്റെ വാദം.

കാറ്റ്‌സിന്റെ പുതിയ പ്രസ്താവനയോടെ ഈ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും വീണ്ടും നടപ്പാക്കാനുള്ള സാധ്യത സജീവമാണെന്നുമുള്ള സൂചനകളാണ് റിപ്പോര്‍ട്ടുകള്‍ തരുന്നത്.

ഗസയില്‍നിന്നുള്ള കൂട്ടത്തോടെയുള്ള ഫലസ്തീന്‍ ഒഴിപ്പിക്കല്‍ മനുഷ്യാവകാശ സംഘടനകളും നിയമവിദഗ്ധരും ശക്തമായി എതിര്‍ത്തിരുന്നു.

‘സ്വമേധയാ കുടിയേറ്റം’ എന്ന പേരില്‍ അവതരിപ്പിച്ചാലും ജനങ്ങളെ അവരുടെ നാടുവിട്ട് പോകാന്‍ നിര്‍ബന്ധിതരാക്കുന്ന സാഹചര്യമുണ്ടായാല്‍ അത് ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നമാകുമെന്ന് വിമര്‍ശകര്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗസയുടെ ഭാവി സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെയാണ് കാറ്റ്‌സിന്റെ പുതിയ പ്രസ്താവന വീണ്ടും വലിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.

ഗസയില്‍ ഇസ്രഈല്‍ സൈനിക സാന്നിധ്യം തുടരുമെന്ന നിലപാടും നെതന്യാഹുവിന്റെ ഭരണകൂടം ആവര്‍ത്തിക്കുന്നുണ്ട്. ഫലസ്തീനികളെ ഒഴിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് അമേരിക്കയുടെ അനുമതി നിര്‍ണായകമാണെന്ന കാറ്റ്‌സിന്റെ വാക്കുകള്‍ ഗസയുടെ യുദ്ധാനന്തര ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും ശക്തമാക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2025 ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിന് വന്നതിനുശേഷവും ഇസ്രഈല്‍ ഗസയ്ക്കുമേലുള്ള നടപടികള്‍ തുടരുകയാണ്. ഫലസ്തീനികള്‍ക്കെതിരായ ദിവസേനയുള്ള ആക്രമണങ്ങളും ആവര്‍ത്തിക്കുകയാണ്.

Content Highlights: No backing down; the goal is indeed to evacuate Palestinians from Gaza: Israel Katz

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പ്രളയത്തിന് കാരണം കാലാവസ്ഥാ മാറ്റം: ഇന്ത്യയും ചൈനയും യു.എസും നഷ്ടപരിഹാരം നല്‍കണമെന്ന് നേപ്പാള്‍ മന്ത്രി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ പ്രളയത്തിന് യു.എസും ചൈനയും ഇന്ത്യയും നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്ന് നേപ്പാള്‍...

‘ഗസയിലെ ഫലസ്തീന്‍ ജനതയെ പുറത്താക്കാന്‍ പദ്ധതി’; യു.എസ് അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്ന് ഇസ്രഈല്‍ മന്ത്രി

ജറുസലേം: ഗസയില്‍ നിന്ന് ഫലസ്തീന്‍ ജനതയെ പുറത്താക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍...