18
July, 2025

A News 365Times Venture

18
Friday
July, 2025

A News 365Times Venture

കുനോയിൽ നിന്ന് പുറത്തുകടന്ന നമീബിയൻ ചീറ്റയെ തിരികെ എത്തിച്ചു

Date:

മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ നിന്ന് പുറത്തുകടന്ന് ഒരു ഗ്രാമത്തിൽ എത്തിപ്പെട്ട നമീബിയൻ ചീറ്റയായ ഒബാനെ വ്യാഴാഴ്‌ച ദേശീയ ഉദ്യാനത്തിലേക്ക് തിരികെ കൊണ്ടുവന്നു. അഞ്ച് ദിവസം കഴിഞ്ഞിട്ടും ചീറ്റ കുനോയിലേക്ക് മടങ്ങിവരുന്നതിന്റെ ലക്ഷണമൊന്നും കാണിക്കാത്തതിനെ തുടർന്ന് വനംവകുപ്പ് സംഘം ശിവപുരി ജില്ലയിലെ വനത്തിൽ നിന്ന് പുറത്ത് എത്തിക്കുകയായിരുന്നു.

കുനോ നാഷണൽ പാർക്കിലെ വനത്തിലേക്ക് വിട്ടയച്ച നാല് നമീബിയൻ ചീറ്റകളിൽ ഒന്നാണ് ഒബാൻ. ആശ എന്ന പെൺചീറ്റയ്‌ക്കൊപ്പമാണ് ഇതിനെ കാട്ടിലേക്ക് വിട്ടയച്ചത്. അതിനുശേഷം എൽട്ടൺ, ഫ്രെഡി എന്നീ രണ്ട് ആൺ ചീറ്റകളെ കൂടി വിജയകരമായി തുറന്നുവിട്ടിരുന്നു.

കുനോയ്ക്ക് പുറത്ത് ഒബാന്റെ അഞ്ച് ദിവസത്തെ സങ്കേതം

എന്നിരുന്നാലും, ഏപ്രിൽ 2ന് പാർക്കിന്റെ അതിർത്തികൾ കടന്ന ഒബാനെ കുനോ നാഷണൽ പാർക്കിൽ നിന്ന് 20 കിലോമീറ്റർ അകലെ വിജയ്‌പൂരിലെ ജാർ ബറോഡ ഗ്രാമത്തിൽ കണ്ടെത്തി. അടുത്ത ദിവസം പാർവതി ബറോഡ ഗ്രാമത്തിലെ ഒരു നദിയിൽ നിന്ന് വെള്ളം കുടിക്കുന്നതും കണ്ടിരുന്നു.

ചൊവ്വാഴ്‌ച ഒബാൻ ദേശീയ ഉദ്യാനത്തിന്റെ അതിർത്തിയിൽ കുറച്ചുനേരം ചിലവഴിച്ചെങ്കിലും പാർക്കിൽ പ്രവേശിക്കുന്നതിനുപകരം നഹദ്-സിൽപുര പ്രദേശത്തിനടുത്തുള്ള ബഫർ സോണിലേക്ക് പോവുകയായിരുന്നു. അവിടെ നിന്ന് പോഹ്‌രി തഹ്‌സിലിലെ പിപർവാസ് വനത്തിലേക്ക് പോയി, അവിടെ ഒബാൻ രണ്ട് ദിവസം തങ്ങി.

ഇതിനിടെ ബുധനാഴ്‌ച ഒബാൻ ഒരു കൃഷ്‌ണമൃഗത്തെ വേട്ടയാടി തന്റെ വിശപ്പ് ശമിപ്പിച്ചു. ആഗ്ര ഫോറസ്‌റ്റ് റേഞ്ച് ഉൾപ്പെടെ കുനോയിൽ നിന്നുള്ള നിരവധി ടീമുകൾ ഗ്രാമങ്ങളും വനങ്ങളും ചുറ്റി സഞ്ചരിക്കുമ്പോൾ ഒബാനെ തുടർച്ചയായി നിരീക്ഷിച്ചു കൊണ്ടിരുന്നു. പാർക്കിലേക്ക് മടങ്ങുന്നതിന്റെ ലക്ഷണമൊന്നും കാണിക്കാത്തതിനെ തുടർന്ന് വ്യാഴാഴ്‌ച വനംവകുപ്പ് സംഘം രാംപുര ഗ്രാമത്തിൽ ഉണ്ടായിരുന്ന ഒബാന് ഒരു മയയക്കാനുള്ള മരുന്ന് നൽകി കുനോയിലേക്ക് തിരികെ കൊണ്ടുവന്നു.

ഗ്രാമങ്ങളിലെ ഒബാന്റെ സാന്നിധ്യം നാട്ടുകാരെ ഭയപ്പെടുത്തിയിരുന്നു, ചീറ്റയെ സുരക്ഷിതമായി കുനോയിലേക്ക് തിരികെ കൊണ്ടുപോയതിന് ശേഷമാണ് പ്രദേശവാസികൾക്ക് ആശ്വാസം ലഭിച്ചത്.  ഒബാനെ വിജയകരമായി രക്ഷപ്പെടുത്തിയെന്നും കുനോയിൽ ആഷ, എൽട്ടൺ, ഫ്രെഡി എന്നിവരുമായി വീണ്ടും ഒന്നിച്ചുവെന്നും ഇന്ത്യ ടുഡേയോട് സംസാരിച്ച കുനോ നാഷണൽ പാർക്ക് ഡിഎഫ്ഒ പ്രകാശ് കുമാർ പറഞ്ഞു.

രണ്ട് ബാച്ചുകളിലായി ആകെ 20 ചീറ്റകളാണ് ഇന്ത്യയിലെത്തിയത്. നമീബിയയിൽ നിന്നുള്ള എട്ട് ചീറ്റകളുടെ ആദ്യ ബാച്ച് 2022 സെപ്റ്റംബറിൽ എത്തി. പിന്നീട് ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകൾ കൂടി വന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related