11
July, 2025

A News 365Times Venture

11
Friday
July, 2025

A News 365Times Venture

ഗാസ മുനമ്പിലും, ലെബനനിലും വ്യോമാക്രമണം നടത്തി ഇസ്രയേൽ

Date:

ജറുസലേമിലെ അൽ-അഖ്സ മസ്‌ജിദിൽ ബുധനാഴ്‌ച നടന്ന ഏറ്റുമുട്ടലിനുശേഷം റോക്കറ്റ് വിക്ഷേപണത്തെത്തുടർന്ന് ഗാസയെ ആക്രമിച്ച് മണിക്കൂറുകൾക്ക് ശേഷം വെള്ളിയാഴ്‌ച പുലർച്ചെ ഇസ്രയേൽ സൈന്യം ലെബനനിൽ വ്യോമാക്രമണം നടത്തി.

പ്രാർത്ഥനയ്ക്കിടെ ഇസ്രയേൽ പോലീസ് മസ്‌ജിദ് വളപ്പിലേക്ക് ഇരച്ചുകയറുകയും വിശ്വാസികളെ ആക്രമിക്കുകയുമായിരുന്നു, ഇത് പ്രദേശത്ത് തീവ്രമായ ഏറ്റുമുട്ടലുകളുടെ ഭീഷണി ഉയർത്തി. പ്രത്യേകിച്ചും വിശുദ്ധ റമദാൻ മാസം, ഈ വർഷം യഹൂദ പെസഹാ അവധിയോട് ഒത്തുചേർന്ന സാഹചര്യത്തിലാണ് ഇത്തരം സംഭവവികാസങ്ങൾ റിപോർട്ട് ചെയ്‌തത്‌.

അൽ അഖ്‌സ പള്ളിയിൽ പോലീസ് നടത്തിയ റെയ്‌ഡിനെ തുടർന്നുണ്ടായ സംഘർഷത്തിന് ഇതുവരെ അയവുണ്ടായിട്ടില്ല. വ്യാഴാഴ്‌ച റോക്കറ്റ് ആക്രമണത്തെത്തുടർന്ന്, ഇസ്രയേലിലെ പ്രാദേശിക മാധ്യമങ്ങൾ വടക്കൻ ഇസ്രയേലി അതിർത്തി പട്ടണമായ ഷ്ലോമിയിൽ പുക ഉയർന്നതായി റിപ്പോർട്ട് ചെയ്‌തു, ഇതിന് പിന്നാലെ ഹൈഫയിലെയും റോഷ് പിനയിലെയും പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി ഇസ്രയേലി എയർപോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു.

ലെബനനിൽ നിന്നുള്ള റോക്കറ്റ് ആക്രമണങ്ങൾക്ക് മറുപടിയായാണ് ഗാസയിലും ലെബനനിലും ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. സംഭവത്തിൽ ഇസ്രയേൽ ഉദ്യോഗസ്ഥർ ഇസ്ലാമിസ്‌റ്റ് ഗ്രൂപ്പായ ഹമാസിനെ കുറ്റപ്പെടുത്തി. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ഒരു വീഡിയോ പ്രസ്‌താവനയിൽ തന്റെ രാജ്യത്തിന്റെ ശത്രുക്കൾക്ക് എതിരെ കനത്ത തിരിച്ചടിയുണ്ടാവുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ്, ഗാസയുടെ വിവിധ ഭാഗങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായത്.

“ഇന്ന് രാത്രിയും പിന്നീടും നൽകുന്ന ഇസ്രയേലിന്റെ മറുപടിയ്ക്ക് നമ്മുടെ ശത്രുക്കൾക്ക് കാര്യമായ വില നൽകേണ്ടി വരും,” ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. തെക്കൻ ലെബനനിലെ ഹമാസിൽ ആക്രമണം നടത്തിയതായി  ഇസ്രയേൽ സൈന്യം അറിയിച്ചു. ഇത് സ്ഥിരീകരിച്ചുകൊണ്ട് റാഷിദിയ അഭയാർത്ഥി ക്യാമ്പിലെ പ്രദേശവാസികൾ സ്ഫോടന ശബ്‌ദം കേട്ടതായും റിപ്പോർട്ടുകളുണ്ട്.

2006 ന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമായി ഇത് കണക്കാക്കപ്പെടുന്നു. ലെബനനിൽ നിന്ന് 34 റോക്കറ്റുകൾ തൊടുത്തുവിട്ടതായി ഇസ്രയേൽ സേന അവകാശപ്പെട്ടു. അതിൽ 25 എണ്ണം വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞു. എന്നാൽ ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റി അതിന്റെ പ്രദേശത്ത് നിന്നുള്ള ഏതെങ്കിലും സൈനിക ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് പ്രസ്‌താവന പുറപ്പെടുവിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related